ഛായാഗ്രഹണം
കാള വണ്ടി
കുടമണിയാട്ടി ടക ടക ഒച്ചയോടെ കരകരാന്നു വഴിയില്‍ പതുക്കെ ..ഇടക്കൊന്നു ശീല്ക്കാരമിട്ടു മൂരി നിവര്‍ന്നു കാലിലിലെ ലാടം കൊണ്ടോടി ..മിനുക്കിയ വാല്‍ അറ്റം കോതി ..അതൊന്നു വീശി ആട്ടി ..ചെവിയോന്നു കുടഞ്ഞു ഉണ്ട കണ്ണുകളില്‍ ചാട്ടയടിയുടെ പേടിയുമായി സ റീ ഗ മ എന്നപോലെ മൂത്രം വീഴ്ത്തി ...നടന്നുകൊണ്ട് ചാണകം ചാര്‍ത്തി ...വഴിയൊക്കെ ശുദ്ധീകരിച്ചു കൊണ്ട് ....കൊമ്പുകളില്‍ കിങ്ങിണി തൂക്കി പള്ളക്ക് പൊള്ളിച്ച പാടുമായി...തൂവെള്ള നിറത്തില്‍...നമ്മുടെ ബാല്യങ്ങളില്‍..കൂട്ട് വന്ന ആ ചിത്രം എവിടെ?
രണ്ടു തുടം മറ്റവന്‍ അകത്താക്കി കാലും നീട്ടി തലക്കീഴില്‍ കൈയും വച്ചു ..ചാട്ട കംബ് മുട്ടിനിടയില്‍ തിരുകി ..മയങ്ങി മയങ്ങി....ഇടക്കൊന്നുണര്‍ന്നു "കാളാ" എന്നൊന്ന് വിളിച്ച് ..വീണ്ടും മെല്ലെ മയങ്ങി..ചന്തയില്‍ നിന്നും മടങ്ങിയ ആ വണ്ടിക്കാരന്‍ എവിടെ?
സ്കൂള്‍ വിട്ടു വരുമ്പോള്‍ പുസ്തകം താങ്ങാന്‍..സിനിമാ നോട്ടീസ് പറ പറപ്പിക്കാന്‍ ...ഓടുമ്പോള്‍ ചാടിക്കയറി അഭ്യാസം കാട്ടാന്‍...തടി ബ്രേക്ക് ടെക്നിക് അല്‍ഭുതത്തോടെ കണ്ടു നിന്ന നമ്മളും....
പ്രേത വരനെ ആവിശ്യമുണ്ട്
പെണ്‍ - അവിവാഹിത
പ്രായം - 25
ഉയരം : 5 അടി നാലിഞ്ച്
ഭാരം :60കിലോ
വിദ്യാഭ്യാസം : -----
താമസം : മുനിസിപ്പല്‍ ശവപ്പറമ്പിലെ പാലമരം
സുന്ദരിയും സുശീലയും ശീലാവതിയും ആയി ഇരുപന്തഞ്ച് വയസുള്ള മധുരപ്പതിനേഴുകാരി യായ പ്രേതത്തിന് അനിയോജ്യമായവിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
വധുവിനെക്കുറിച്ച് :
ജനിച്ചനാള്‍ മുതല്‍ അമ്മയ്ക്ക് സ്വസ്ഥത കൊടുത്തിട്ടില്ല. വായില്‍ വെള്ളിക്കരണ്ടിയുമായി ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു ജനനം. പഠിക്കുന്ന കാലം മുതലേ വശപ്പെശകാ യിരുന്നു എന്നാണ് ആളുകള്‍ പറഞ്ഞ് പരത്തുന്നത്. അതിലൊട്ടും സത്യമില്ലന്നാണ് അവള്‍ പറയുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പതിനഞ്ചു മൊബൈല്‍ ഫോണുകള്‍ സ്വന്തമായിട്ടുണ്ടായിരുന്നു. കരക്കാരാണ്‍പിള്ളാര്‍ കൊടുത്തതാണ് . ഇവള്‍ക്കുവെണ്ടിമാത്രം നാലുമൊബൈല്‍ കമ്പിനിക്കാര്‍ഇവളുടെ വീടിനുചുറ്റും ടവര്‍ വച്ചു കൊടുത്തിരുന്നു. പോലീസ് വണ്ടി ഇടയ്ക്കിടെ വരുന്നതിനുവേണ്ടി പഞ്ചായത്ത് നേരിട്ട് ഇവളുടെ വീട്ടിലേക്ക് ഒന്നര കിലോമീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പത്താം ക്ലാസിലെ പരീക്ഷയ്ക്ക് മാര്‍ക്ക് ദാനം കൊടു ത്തിട്ടും ഒരു ഗ്രേഡും വാങ്ങാന്‍ പറ്റിയില്ല. മോള്‍ക്ക് ‘എ’ ഗ്രേഡാണന്ന് പറഞ്ഞായിരുന്നു അമ്മയുടെ നടപ്പ്. വസ്ത്രധാരണത്തിലാണ് മോള്‍ക്ക് എപ്പോഴും‘എ’ ഗ്രേഡ് കിട്ടിയിരുന്നതെ ന്ന് അമ്മ ആരോടും പറഞ്ഞില്ല.
പത്താംക്ലാസ് ‘കഴിച്ച‘ ഉടനെ സീരിയലില്‍ അഭിനയിക്കാന്‍ പോയെങ്കിലും ചാന്‍സ് കിട്ടിയത് ചില ഇംഗ്ലീഷ് സിനിമകളില്‍.അതും സംസാരമില്ലാത്ത സ്പെഷ്യല്‍ ഇഫക്‍റ്റുസു കള്‍ മാത്രമുള്ള സിനിമകള്‍ ! കുറച്ച് സിനിമകളില്‍ അഭിനയിച്ചു എങ്കിലും അതെല്ലാം തിയേറ്ററുകളില്‍ റിലീസ് ചെയ്യാതെ സിഡി റിലീസിംങ്ങ് മാത്രമായിരുന്നു. നാട്ടില്‍ പേരെടുത്ത നായികയെത്തേടിപലരും വരുന്നത് നാട്ടുകാര്‍ക്ക് അസൌകര്യമായപ്പോള്‍ സിനിമാ നായകന്മാരെ ജനങ്ങള്‍ ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീനുകളില്‍ അഭിനയിപ്പിച്ചു. അതോടെ നായികന്മാരാരും നായികയെത്തേടി വരാതാവുകയും നായിക ഫീല്‍ഡില്‍ നിന്ന് ഔട്ടാവുകയും ചെയ്തു.
ആരേയും മനംമയക്കുന്ന സുന്ദരിയായതുകൊണ്ട് പലരും ഇവളുടെ പുറകെ നടന്നിരുന്നു. സോഷ്യലിസത്തില്‍ ഇവള്‍ അടിയുറച്ചു വിശ്വസിച്ചതുകൊണ്ട് ഉള്ളവനോടും ഇല്ലാത്ത വനോടും ഒരു വെത്യാസവും കാണിച്ചിരുന്നില്ല. ‘ എല്ലാവരോടും തുല്യ നീതി’ എന്നായിരുന്നു ഇഅവളുടെ മുദ്രാവാക്യം. പക്ഷേ നാട്ടുകാരുടെ ഭാഗ്യത്തിനും ശവപ്പറമ്പ് വാസികളുടെ നിര്‍ഭാഗ്യത്തിനുമായി ആരക്കയോ ചേര്‍ന്ന് ഇവളെ വെള്ളത്തില്‍ താഴ്ത്തി. അന്നുമുതല്‍ ഇവള്‍ ശവപ്പറമ്പ് വാസികളുടെ സ്വസ്ഥത കെടുത്തിയിരിക്കുകയാണ്.
ബാച്ചിലേഴ്‌സായ പ്രേതങ്ങളെ ഇവള്‍ കണ്ട ഭാവം നടിക്കാറില്ല. ഇവളുടെ നോട്ടവും തീവ്രമായ ഭാവവും തീക്ഷ്‌ണമായ കണ്ണുകളും കൊണ്ട് തങ്ങളുടെ ആണുങ്ങളെ ഇവള്‍ വലവീശിപ്പിടിക്കാന്‍ നോക്കുന്നു എന്ന് കുടുംബമായി താമസിക്കുന്ന പെണ്‍പ്രേതങ്ങളുടെ പരാതിയെത്തുടര്‍ന്ന് മുനിസിപ്പല്‍ ശവപ്പറമ്പിലെ പാലമരത്തില്‍ ഇവളെ താല്‍ക്കാലിക മായി താമസിപ്പിച്ചിരിക്കുകയാണ്. ഇവളുടെ പേരില്‍ മുനിസിപ്പല്‍ ശവപ്പറമ്പില്‍ ആറടിമണ്ണ്രജിസ്‌ട്രേഷന്‍ കഴിഞ്ഞ് കിടപ്പുണ്ട്. വിവാഹ നിശ്ചയത്തിനുശേഷം അവിടേക്ക് താമസം മാറ്റുന്നതാണ്.
ഡിമാന്റുകള്‍ :
പയ്യന്‍ പ്രേതം വെളുത്തതായിരിക്കണം . കഷണ്ടിയുണ്ടങ്കില്‍ ചൈനാഗേറ്റില്‍ പോയി തലഫിക്സ് ചെയ്യണം. കുഴിഞ്ഞ കണ്ണുകള്‍ആകാന്‍ പാടില്ല. ചിരിക്കുന്നുടനെ കോമ്പല്ലുകള്‍ വെളിയില്‍ കാണണം. ഗവണ്‍മെന്റിന്റെ മലനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റോ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റോ ഉള്ള സെമിത്തേരികളിലോ ചുടുകാട്ടിലോ ശവപ്പറമ്പിലോ കയറിക്കിടക്കാന്‍ സ്വന്തമായിട്ട് ആറടിമണ്ണുള്ളവനെങ്കിലും ആയിരിക്കണം. പട്ടിണി കിടന്നോ ലോക്കപ്പില്‍ കിടന്നോ മരിച്ചവനായിരിക്കരുത്.ബ്ലഡ് കുടിച്ച് പരിചയമുണ്ടായിരിക്കണം. വെളുത്തവാവ് ദിവസങ്ങളില്‍ ഇവളുടെ കൂടെ രക്തം കുടിക്കാന്‍ കിലോമീറ്ററുകള്‍സഞ്ചരിക്കേണ്ടിവരും. കടവാവലുകളെ നിയന്ത്രിക്കാന്‍ അറിഞ്ഞിരിക്കണം. ഇതല്ലാതെ മറ്റ് ഡിമാന്റുകള്‍ ഒന്നും ഇല്ല. ജാതി മതം ഭാഷ സാമ്പത്തികം ഒന്നും പ്രശ്‌നമല്ല.
ബ്രോക്കറുമാര്‍ ഇടയില്‍ കയറരുത്. നേരിട്ട് മാത്രം ബന്ധപ്പെടുക. നേരില്‍ വരുന്നവര്‍ രാത്രി പതിനൊന്നിനുശേഷം മുനിസിപ്പല്‍ ശവപ്പറമ്പിലെ പാലമരച്ചുവട്ടില്‍ എത്തുക.
പ്രായം - 25
ഉയരം : 5 അടി നാലിഞ്ച്
ഭാരം :60കിലോ
വിദ്യാഭ്യാസം : -----
താമസം : മുനിസിപ്പല്‍ ശവപ്പറമ്പിലെ പാലമരം
സുന്ദരിയും സുശീലയും ശീലാവതിയും ആയി ഇരുപന്തഞ്ച് വയസുള്ള മധുരപ്പതിനേഴുകാരി യായ പ്രേതത്തിന് അനിയോജ്യമായവിവാഹാലോചനകള്‍ ക്ഷണിക്കുന്നു.
വധുവിനെക്കുറിച്ച് :
ജനിച്ചനാള്‍ മുതല്‍ അമ്മയ്ക്ക് സ്വസ്ഥത കൊടുത്തിട്ടില്ല. വായില്‍ വെള്ളിക്കരണ്ടിയുമായി ഗവണ്‍മെന്റ് ആശുപത്രിയിലായിരുന്നു ജനനം. പഠിക്കുന്ന കാലം മുതലേ വശപ്പെശകാ യിരുന്നു എന്നാണ് ആളുകള്‍ പറഞ്ഞ് പരത്തുന്നത്. അതിലൊട്ടും സത്യമില്ലന്നാണ് അവള്‍ പറയുന്നത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ പതിനഞ്ചു മൊബൈല്‍ ഫോണുകള്‍ സ്വന്തമായിട്ടുണ്ടായിരുന്നു. കരക്കാരാണ്‍പിള്ളാര്‍ കൊടുത്തതാണ് . ഇവള്‍ക്കുവെണ്ടിമാത്രം നാലുമൊബൈല്‍ കമ്പിനിക്കാര്‍ഇവളുടെ വീടിനുചുറ്റും ടവര്‍ വച്ചു കൊടുത്തിരുന്നു. പോലീസ് വണ്ടി ഇടയ്ക്കിടെ വരുന്നതിനുവേണ്ടി പഞ്ചായത്ത് നേരിട്ട് ഇവളുടെ വീട്ടിലേക്ക് ഒന്നര കിലോമീറ്റര്‍ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. പത്താം ക്ലാസിലെ പരീക്ഷയ്ക്ക് മാര്‍ക്ക് ദാനം കൊടു ത്തിട്ടും ഒരു ഗ്രേഡും വാങ്ങാന്‍ പറ്റിയില്ല. മോള്‍ക്ക് ‘എ’ ഗ്രേഡാണന്ന് പറഞ്ഞായിരുന്നു അമ്മയുടെ നടപ്പ്. വസ്ത്രധാരണത്തിലാണ് മോള്‍ക്ക് എപ്പോഴും‘എ’ ഗ്രേഡ് കിട്ടിയിരുന്നതെ ന്ന് അമ്മ ആരോടും പറഞ്ഞില്ല.
പത്താംക്ലാസ് ‘കഴിച്ച‘ ഉടനെ സീരിയലില്‍ അഭിനയിക്കാന്‍ പോയെങ്കിലും ചാന്‍സ് കിട്ടിയത് ചില ഇംഗ്ലീഷ് സിനിമകളില്‍.അതും സംസാരമില്ലാത്ത സ്പെഷ്യല്‍ ഇഫക്‍റ്റുസു കള്‍ മാത്രമുള്ള സിനിമകള്‍ ! കുറച്ച് സിനിമകളില്‍ അഭിനയിച്ചു എങ്കിലും അതെല്ലാം തിയേറ്ററുകളില്‍ റിലീസ് ചെയ്യാതെ സിഡി റിലീസിംങ്ങ് മാത്രമായിരുന്നു. നാട്ടില്‍ പേരെടുത്ത നായികയെത്തേടിപലരും വരുന്നത് നാട്ടുകാര്‍ക്ക് അസൌകര്യമായപ്പോള്‍ സിനിമാ നായകന്മാരെ ജനങ്ങള്‍ ഡ്യൂപ്പില്ലാതെ സ്റ്റണ്ട് സീനുകളില്‍ അഭിനയിപ്പിച്ചു. അതോടെ നായികന്മാരാരും നായികയെത്തേടി വരാതാവുകയും നായിക ഫീല്‍ഡില്‍ നിന്ന് ഔട്ടാവുകയും ചെയ്തു.
ആരേയും മനംമയക്കുന്ന സുന്ദരിയായതുകൊണ്ട് പലരും ഇവളുടെ പുറകെ നടന്നിരുന്നു. സോഷ്യലിസത്തില്‍ ഇവള്‍ അടിയുറച്ചു വിശ്വസിച്ചതുകൊണ്ട് ഉള്ളവനോടും ഇല്ലാത്ത വനോടും ഒരു വെത്യാസവും കാണിച്ചിരുന്നില്ല. ‘ എല്ലാവരോടും തുല്യ നീതി’ എന്നായിരുന്നു ഇഅവളുടെ മുദ്രാവാക്യം. പക്ഷേ നാട്ടുകാരുടെ ഭാഗ്യത്തിനും ശവപ്പറമ്പ് വാസികളുടെ നിര്‍ഭാഗ്യത്തിനുമായി ആരക്കയോ ചേര്‍ന്ന് ഇവളെ വെള്ളത്തില്‍ താഴ്ത്തി. അന്നുമുതല്‍ ഇവള്‍ ശവപ്പറമ്പ് വാസികളുടെ സ്വസ്ഥത കെടുത്തിയിരിക്കുകയാണ്.
ബാച്ചിലേഴ്‌സായ പ്രേതങ്ങളെ ഇവള്‍ കണ്ട ഭാവം നടിക്കാറില്ല. ഇവളുടെ നോട്ടവും തീവ്രമായ ഭാവവും തീക്ഷ്‌ണമായ കണ്ണുകളും കൊണ്ട് തങ്ങളുടെ ആണുങ്ങളെ ഇവള്‍ വലവീശിപ്പിടിക്കാന്‍ നോക്കുന്നു എന്ന് കുടുംബമായി താമസിക്കുന്ന പെണ്‍പ്രേതങ്ങളുടെ പരാതിയെത്തുടര്‍ന്ന് മുനിസിപ്പല്‍ ശവപ്പറമ്പിലെ പാലമരത്തില്‍ ഇവളെ താല്‍ക്കാലിക മായി താമസിപ്പിച്ചിരിക്കുകയാണ്. ഇവളുടെ പേരില്‍ മുനിസിപ്പല്‍ ശവപ്പറമ്പില്‍ ആറടിമണ്ണ്രജിസ്‌ട്രേഷന്‍ കഴിഞ്ഞ് കിടപ്പുണ്ട്. വിവാഹ നിശ്ചയത്തിനുശേഷം അവിടേക്ക് താമസം മാറ്റുന്നതാണ്.
ഡിമാന്റുകള്‍ :
പയ്യന്‍ പ്രേതം വെളുത്തതായിരിക്കണം . കഷണ്ടിയുണ്ടങ്കില്‍ ചൈനാഗേറ്റില്‍ പോയി തലഫിക്സ് ചെയ്യണം. കുഴിഞ്ഞ കണ്ണുകള്‍ആകാന്‍ പാടില്ല. ചിരിക്കുന്നുടനെ കോമ്പല്ലുകള്‍ വെളിയില്‍ കാണണം. ഗവണ്‍മെന്റിന്റെ മലനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റോ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റോ ഉള്ള സെമിത്തേരികളിലോ ചുടുകാട്ടിലോ ശവപ്പറമ്പിലോ കയറിക്കിടക്കാന്‍ സ്വന്തമായിട്ട് ആറടിമണ്ണുള്ളവനെങ്കിലും ആയിരിക്കണം. പട്ടിണി കിടന്നോ ലോക്കപ്പില്‍ കിടന്നോ മരിച്ചവനായിരിക്കരുത്.ബ്ലഡ് കുടിച്ച് പരിചയമുണ്ടായിരിക്കണം. വെളുത്തവാവ് ദിവസങ്ങളില്‍ ഇവളുടെ കൂടെ രക്തം കുടിക്കാന്‍ കിലോമീറ്ററുകള്‍സഞ്ചരിക്കേണ്ടിവരും. കടവാവലുകളെ നിയന്ത്രിക്കാന്‍ അറിഞ്ഞിരിക്കണം. ഇതല്ലാതെ മറ്റ് ഡിമാന്റുകള്‍ ഒന്നും ഇല്ല. ജാതി മതം ഭാഷ സാമ്പത്തികം ഒന്നും പ്രശ്‌നമല്ല.
ബ്രോക്കറുമാര്‍ ഇടയില്‍ കയറരുത്. നേരിട്ട് മാത്രം ബന്ധപ്പെടുക. നേരില്‍ വരുന്നവര്‍ രാത്രി പതിനൊന്നിനുശേഷം മുനിസിപ്പല്‍ ശവപ്പറമ്പിലെ പാലമരച്ചുവട്ടില്‍ എത്തുക.
പ്രേതലോകത്തെ വിവാഹലോചന
പ്രിയപ്പെട്ട പ്രേതമേ ....
നിനക്കിതുവരെ ഒത്തിരി വിവാഹാലോചനാ എഴുത്തുകള്‍ കിട്ടിയിട്ടുണ്ടന്ന് എനിക്കറിയാം. അതില്‍ പലതും ഞാന്‍ പൊട്ടിച്ചു വായിച്ചിട്ടാണ് അവിടെ കൊണ്ടുത്തന്നത്. അതില്‍ പലരും അസത്യങ്ങളാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്. ഞാനവരെക്കുറിച്ചൊക്കെ അന്വേഷിച്ചു. ചത്തുക്കഴിഞ്ഞ് പ്രേതങ്ങളായിട്ടും മറ്റുള്ളവരുടെ ജീവിതം കുട്ടിച്ചോറാക്കാന്‍ വേണ്ടിമാത്രം
ഇറങ്ങിത്തിരുച്ചവന്മാരാക്കെ തങ്ങള്‍ പുണ്യവാന്മാരാണന്ന് പറഞ്ഞ് എഴുത്ത് എഴുതി യിട്ടുണ്ട്. വെറും പോസ്റ്റുമാനായ ഞാന്‍ തന്റെ കാര്യങ്ങളില്‍ എന്തിന് ഇടപെടുന്നു എന്ന് ചോദിക്കരുത്. സത്യാന്വേഷിയായ ഒരു പോസ്റ്റുമാനാണ് ഞാന്‍. എന്റെ പൂര്‍വ്വകാലത്ത്
ഒരു സി.ബി.ഐ.ഡയറിക്കുറുപ്പ് , ജാഗ്രത , സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ തുടങ്ങിയ സിനിമകള്‍ കണ്ട് കണ്ട് ഞാനൊരു അന്വേഷ്ണകുതികി ആവുകയും ‘രഹസ്യ‘ങ്ങള്‍ തേടി രാത്രി സഞ്ചാരം തുടങ്ങുകയും നാട്ടുകാര്‍ എന്നെ തല്ലിക്കൊല്ലുകയും ആയിരുന്നു ചെയ്തത്. പൂര്‍വ്വ കാലത്ത് ഞാന്‍ പലപ്പോഴും ‘രഹസ്യ‘ങ്ങള്‍ തേടി നടന്നപ്പോള്‍ തന്നയും കണ്ടിട്ടുണ്ടായിരിക്കണം.
നമ്മുടെ ഈ ലോകത്തില്‍ വച്ച് ഞാന്‍ തന്നെ ആദ്യമായി കണ്ടപ്പോഴേ അനുരാഗ വിവശ നായതാണ്. അതിപ്പോഴാണ് തുറന്ന് പറയുന്നതന്ന് മാത്രം. പ്രേമം തുടങ്ങിയ ചാപല്യ ങ്ങളില്‍ എന്നെപ്പോലെ അന്തസുള്ള പ്രേതങ്ങള്‍ കുടുങ്ങുന്നത് ശരിയല്ലന്ന് ബോധ്യമുള്ള തുകൊണ്ടാണ് പ്രേമലേഖനം ഒന്നും തരാതിരുന്നത്. കിട്ടാനുള്ള മുന്തിരിങ്ങ എപ്പോഴാണങ്കിലും കിട്ടുമന്ന് എനിക്കറിയാമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് നമ്മുടെ പബ്ബില്‍ വച്ചാണ് ഞാന്‍ തന്നെ ആദ്യമായി കണ്ടത്. നമ്മുടെ പ്രേതലോകത്തെ സദാചാരവാദികള്‍ അന്ന് പബ്ബില്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഞാനാണ് തന്നെ രക്ഷിച്ചത്. അന്ന് നമ്മള്‍
പബ്ബില്‍ നില്‍ക്കുന്ന ഫോട്ടോ എന്റെ ഒരു കൂട്ടുകാരന്‍ എടുത്തത് നിന്റെ ഓര്‍മ്മയ്ക്കായി ഞാനിതിനോടൊപ്പം വയ്ക്കുന്നു.
ഓരോരുത്തന്മാര്‍ എന്തെല്ലാം കള്ളത്തരങ്ങളാണ് നിനക്കുള്ള എഴുത്തില്‍ എഴുതിപ്പിടുപ്പി ച്ചതന്ന് അറിയാമോ ? കുന്നേപള്ളിയിലെ സെമിത്തേരിയില്‍ താമസിക്കുന്ന അന്ത്രയോസ് പ്രേതം എന്തെല്ലാം കള്ളത്തരങ്ങളാണ് എഴുതിയിരിക്കുന്നത്. അവനെപ്പോഴും നിന്നെ സ്വപ്‌നം കണ്ടുകൊണ്ട് ഇരിക്കുകയാണന്നാണ് എഴുതിയിരിക്കുന്നത്. ചാവുന്നതിനു മുമ്പേ എനിക്കവനെ അറിയാം. ജീവനോടിരിക്കുമ്പോഴും അവനെല്ലാം പെണ്ണുങ്ങളോടും ഇതുതന്നെയാണ് പറഞ്ഞത്. ചത്തുകഴിഞ്ഞ് പ്രേതമായിട്ടും അവന്റെ സ്വഭാവത്തി നൊരുമാറ്റവും വന്നിട്ടില്ല. ജാത്യാലുള്ളത് തൂത്താല്‍ പോകുമോ? കഴിഞ്ഞ ആഴ്ച് കുന്നേപള്ളിയിലെ സെമിത്തേരിയില്‍ തന്നെയുള്ള ഒരു പ്രേതത്തോട് വേണ്ടാതീനം പറഞ്ഞതിന് അവളുടെ ഭര്‍ത്താവ് അവനിട്ട് ശരിക്ക് പൊട്ടിച്ചതാണ് . അവനെങ്ങനയാ ചത്തതന്ന് അറിയാമോ ? അവനും ഏതോ ഒരുത്തിയും കൂടി ട്രയിനിനുമുന്നില്‍ ചാടിമരിച്ചതാ. അവളെ അവളുടെ വീട്ടുകാര്‍ വേറെവിടയോ ആണ് അടക്കിയത്. അവളുടെ തലയോട്ടിയാണന്ന് പറഞ്ഞ് ഏതോ ഒരു തലയോട്ടി കൊണ്ടുവന്ന് അതില്‍ നോക്കി നില്‍ക്കുകയാണ് അവന്റെ പ്രധാനപണി. ശരിക്കും ഒരു നിരാശ കാമുകനെപ്പോലെ. ഞാനിന്നലെക്കൂടി അവന്റെ ഒരു ഫോട്ടോ എടുത്തിരുന്നു. തെളിവിനായി അതും വയ്ക്കുന്നു.
പഞ്ചായത്ത് ശ്‌മശാനത്തിലെ തോമാപ്രേതവും മുന്‍സിപ്പാലിറ്റി ചുടുകാട്ടിലെ തൊരപ്പന്‍ വാസു പ്രേതവും ഭയങ്കര സിഗരറ്റ് വലിക്കാരാണ് . തൊരപ്പന്‍ വാസുവിനാണങ്കില്‍ അല്പം പെണ്‍ വിഷയവും ഉണ്ടേ ? അവനെപേടിച്ച് ഒരൊറ്റ പെണ്‍പ്രേതങ്ങളും സന്ധ്യയായിക്കഴി ഞ്ഞാല്‍ കാഞ്ഞിരമരത്തില്‍ നിന്ന് ഇറങ്ങാറില്ല. അവിടെയുള്ള പെണ്‍പ്രേതങ്ങള്‍ മനുഷ്യന്റെ ചുടുചോര കുടിച്ചിട്ട് എത്രനാളുകളായന്ന് അറിയാമോ ? ഞാനിതൊന്നും വെറുതെ പറയുന്നതല്ല. തൊരപ്പന്‍ വാസു ആണങ്കില്‍ സിഗരറ്റ് വലിക്കുമ്പോഴും പെണ്ണുങ്ങളെ നോക്കി ഓരോന്നൊക്കെ കാണിക്കും. പ്രേതങ്ങള്‍ക്ക് പോലും നാണക്കേടാണവന്‍. ശുദ്ധ
ആഭാസന്‍. എല്ലാത്തീനും എന്റെ കയ്യില്‍ തെളുവുകള്‍ ഉണ്ട്. അവന്മാരുടെ രണ്ടിന്റേയും ഫോട്ടോ ഒന്ന് കണ്ട് നോക്ക്.
നിനക്ക് മനോഹരമായ വാഗ്ദാനങ്ങള്‍ നല്‍കി കത്തെഴുതിയ പരമന്‍ പ്രേതത്തിന് ഇതു തന്നെയാണ് പണി. ചത്തുകഴിഞ്ഞിട്ടും അവനിപ്പോഴും അമ്മയും പെങ്ങളേയും ഒന്നും തിരിച്ചറിയാന്‍ പാടില്ല. ജീവിച്ചിരുന്നപ്പോഴും ഇങ്ങനെതന്നെ ആയിരുന്നു അവന്‍. ഒരു ലവ് ലറ്റര്‍ തന്നെ കാര്‍ബണ്‍ വച്ചെഴുതി ഏഴും എട്ടും പേര്‍ക്ക് കൊടുക്കും. ഒരെഴുത്തുതന്നെ നൂര്‍ പേര്‍ക്കൊക്കെ ഈമെയിലായി അയക്കും. തന്റെ ഭാര്യയ്ക്ക് ലവ് മെയില്‍ ഒരു പട്ടാളക്കാരന്‍ അവന്റെ രണ്ടു കൈയ്യും തല്ലിയൊടിച്ചതാണ്. ഇപ്പോഴവന്‍ അണ്ണാക്കിനകത്ത് ലവ്‌ലറ്റര്‍ ലോഡ് ചെയ്താണ് നടക്കുന്നത്. ഏത് പെണ്‍പ്രേതത്തെ കണ്ടാലും അപ്പോഴവന്
എഴുത്ത് കൊടുക്കണം. അവന്റെ ഇരട്ടപ്പേര് തന്നെ ഇമെയില്‍ പരമന്‍ എന്നാണ്. ഓരോരോ പ്രേതങ്ങള്‍ നിന്നെ കെട്ടാന്‍ സിക്സ് പാക്ക് മസിലുകളൊക്കെ
വരുത്തകയാണ ത്രെ!! ഈ മസിലുകളിലൊന്നും വലിയ കാര്യമില്ലന്ന് മണ്ടന്മാര്‍ക്കറിയില്ലന്ന് തോന്നുന്നു. അവന്മാരുടെ വിചാരം മസിലുകണ്ടാല്‍ നീ അവരെയൊക്കെ കെട്ടുമെന്നാണ്. ഒരു
പെണ്ണ് മസിലുകണ്ടാലൊന്നും വീഴുന്നവളല്ലന്ന് എനിക്കറിയാം. ചിലരൊക്കെ കളരിയിലും പോകുന്നുണ്ട്. തങ്ങള്‍ വലിയ അഭ്യാസികള്‍ ആണന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇവന്മാര്‍ മസിലു പെരുപ്പിച്ച് അഭ്യാസം കാണിക്കുന്നത്. മസിലുകാണിച്ചു നില്‍ക്കുന്ന ഒരുത്തനെ ഒരു പെണ്ണ് കെട്ടുമോ ? അല്ലങ്കില്‍ മസില്‍ഖാനായസല്‍മാനെ വിട്ട് സുന്ദരിയായ ഐശ്വര്യ എല്ലനെപോലെ ഇരുന്ന അഭിഷേകിനെ കെട്ടുമോ ? മണ്ടന്‍ പ്രേതങ്ങള്‍ !! ഒരു
പെണ്ണിന്റെ മനസറിയാനാവാത്ത അവന്മാരെ കെട്ടിയാല്‍ നിന്റെ ജീവിതം കാഞ്ഞിരത്തില്‍ തറച്ച പ്രേതത്തെപ്പോലെയായിപ്പോകും. ചിലവന്മാരുടെ കസര്‍ത്തുകള്‍ നീതന്നെ കാണ്.
ഓള്‍ കേരള പ്രേതംസ് മിസ്റ്റ്‌ര്‍ പ്രേതമായി തിരഞ്ഞെടുത്ത കുട്ടപ്പായിയും നിനക്കൊരു എഴുത്ത് എഴുതിയിട്ടുണ്ട്. വലിയ ആളാണന്നൊക്കെയാണ് അവന്‍ എഴുതി വിട്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അവന്‍ മരിച്ചത് ഏതോ ജിമ്മില്‍ വച്ചാണ് . ഒരു പത്തുകിലോ വെയ്‌റ്റ് എടുത്തപ്പോള്‍ നെഞ്ച് വെലക്കി മരിച്ചതാണ് . മിസ്റ്റ്‌ര്‍ പോഞ്ഞിക്കരയാണന്നാണ് അവന്റെ ഭാവം. അവന്‍ മസിലൊക്കെ പിടിക്കുന്നത് കണ്ടാല്‍ ആര്‍ക്കും സങ്കടം തോന്നും.
ചിലവന്മാര്‍ നിന്നെകെട്ടാനായി ഡാന്‍സ് പഠിക്കാന്‍ പോകുന്നുണ്ട്. അമാവാസിനാളുകളില്‍ നിന്നോടൊത്ത് ഡാന്‍സ് ചെയ്യാനാണ് അവര്‍ ഡാന്‍സ് പഠിക്കുന്നത്. റിയാലിറ്റി ഷോയിലെ പാട്ടുപിള്ളാരെ ഡാന്‍സ് പഠിപ്പിച്ച മാഷിന്റ്ടുത്താണ് ഡാന്‍സ് പഠനം. ‘മണിചിത്രത്താഴ് ‘ ഡാന്‍സാണ് എല്ലാവരും പഠിക്കുന്നത്. ഡാന്‍സ് പഠിക്കുന്നതില്‍ ഒരുത്തന്‍ ഏതോ സ്റ്റാറിന്റെ ഫാന്‍സ് അസോസിയേഷന്റെ ആളാണന്ന് തോന്നുന്നു. അവന്റെ ഡാന്‍സ് കണ്ടാല്‍ ‘സ്‌റ്റാര്‍’ ഒരൊറ്റ സിനിമയില്‍ ഡാന്‍സ് ചെയ്യത്തില്ല. ഇവന്മാര്‍ക്കൊന്നും കയറിക്കിടക്കാന്‍ സ്വന്തമെന്ന് പറയാന്‍ ഒരുതുണ്ട് ഭൂമിപോലും ഇല്ല. കരം അടയ്ക്കുന്നു ണ്ടങ്കിലും ഒറ്റ ഒരുത്തനും പട്ടയം കിട്ടിയിട്ടില്ല. ഇവരുടെ ഡാന്‍സ് കണ്ടിട്ട് നീ തന്നെ തീരുമാനിക്കൂ; കോമാളികളുടെ ജീവിതം പാഴാക്കണോ എന്ന് !!!
ഇപ്പോള്‍ നിനക്ക് നിനക്ക് വിവാഹാലോചനകളുമായി എത്തീയവരെക്കുറിച്ച് ഏകദേശ ഒരു ധാരണ ഉണ്ടായിക്കാണുമല്ലോ ? അവന്മാരാരും നിന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കു ന്നവരല്ല. ഞാന്‍ പണ്ട് നന്നായി കുടിക്കുമായിരുന്നു. ഇപ്പോള്‍ ഒരു തുള്ളിപോലും ഞാന്‍ അകത്തേക്ക് ഇറക്കാറില്ല
ഹന്‍സ് , പാന്‍പരാഗ്, ചൈനിക്കിനി ഒക്കെ വച്ച് എന്റെ താടിയെല്ല് ദ്രവിച്ചു പോയതുകൊ ണ്ടാണ് എനിക്ക് കുടിക്കാന്‍ കഴിയാത്തതന്ന് അസൂയക്കാര്‍പറയും. ചുറ്റിനെല്ലാം അസൂയ ക്കാര്‍ ആണന്നേ ... ഞാനിപ്പോള്‍ ഡീസ്ന്റ് പ്രേതമാണ്. നീയും ഇപ്പോള്‍ ഡീസ്ന്റ് പ്രേതമാണന്നാണല്ലോ പറയുന്നത്. തെറ്റുകള്‍ പ്രേത സഹജമാണ്. തെറ്റുചെയ്യാത്ത പ്രേതങ്ങള്‍ ഉണ്ടോ ? തെറ്റുകള്‍ പരസ്പരം ക്ഷമിക്കാന്‍ കഴിയുന്നില്ലങ്കില്‍ നമ്മളൊക്കെ പ്രേതങ്ങള്‍ ആണന്ന് പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ ???
നീ എന്നെ കെട്ടിയാല്‍ ഞാന്‍ നിന്നെപൊന്നുപോലെ നോക്കികൊള്ളാം. എല്ലാ ആഴ്ചയും മനുഷ്യരെ വേട്ടയാടാന്‍ കൊണ്ടുപോകാം. നിനക്ക് കുടിക്കാന്‍ബ്ലഡ് ബാങ്കില്‍ നിന്നെങ്കിലും ചുടുചോര കൊണ്ടുവന്ന് തരും. മനുഷ്യന്റെ കഴുത്തില്‍ നിന്ന് മതിവരുവോളം ചോര ഊറ്റിക്കുടിച്ചിട്ട് നിലാവുള്ള രാത്രിയില്‍കൊന്നപ്പനയുടെ കീഴില്‍ “ഒരു മുറൈ വന്ത് ...” പാടുന്നത് ഞാനിപ്പോള്‍ സ്വപ്‌നം കണ്ടു തുടങ്ങി. ഇതാ ഞാന്‍ നിനക്കായി എന്റെ ഫുള്‍സൈസ്ഫോട്ടൊ വയ്ക്കുന്നു.
എന്റെ വിരിമാറിലെ അസ്ഥികൂട്ടത്തില്‍ അണയാന്‍ ഞാന്‍ നിന്നെ ക്ഷണിക്കുകയാണ്. നിന്നെ ഓടിയെത്തുമ്പോള്‍ പുണരാനായി എന്റെ കൈകള്‍വിടര്‍ന്ന് നില്‍ക്കുന്നു. നിനക്കായി എന്റെ അസ്ഥികള്‍ തുടിക്കുന്നു. കുഴിഞ്ഞുപോയ എന്റെ കണ്ണുകള്‍ നിനക്കായി വിടരുന്നു. പാലപ്പൂവിന്റെ മണം ഒഴുകുന്ന രാത്രിയില്‍ കാഞ്ഞിരമരത്തിന്റെ ചുവട്ടില്‍ ഒരിമിച്ചലിഞ്ഞ് ചേരാന്‍ നിനക്കായി ഞാന്‍ കാത്തിരിക്കുന്നു.
നിന്നെമാത്രം സ്വപ്നം കാണുന്ന
പോസ്റ്റുമാന്‍ പ്രേതം.
നിനക്കിതുവരെ ഒത്തിരി വിവാഹാലോചനാ എഴുത്തുകള്‍ കിട്ടിയിട്ടുണ്ടന്ന് എനിക്കറിയാം. അതില്‍ പലതും ഞാന്‍ പൊട്ടിച്ചു വായിച്ചിട്ടാണ് അവിടെ കൊണ്ടുത്തന്നത്. അതില്‍ പലരും അസത്യങ്ങളാണ് എഴുതിപിടിപ്പിച്ചിരിക്കുന്നത്. ഞാനവരെക്കുറിച്ചൊക്കെ അന്വേഷിച്ചു. ചത്തുക്കഴിഞ്ഞ് പ്രേതങ്ങളായിട്ടും മറ്റുള്ളവരുടെ ജീവിതം കുട്ടിച്ചോറാക്കാന്‍ വേണ്ടിമാത്രം
ഇറങ്ങിത്തിരുച്ചവന്മാരാക്കെ തങ്ങള്‍ പുണ്യവാന്മാരാണന്ന് പറഞ്ഞ് എഴുത്ത് എഴുതി യിട്ടുണ്ട്. വെറും പോസ്റ്റുമാനായ ഞാന്‍ തന്റെ കാര്യങ്ങളില്‍ എന്തിന് ഇടപെടുന്നു എന്ന് ചോദിക്കരുത്. സത്യാന്വേഷിയായ ഒരു പോസ്റ്റുമാനാണ് ഞാന്‍. എന്റെ പൂര്‍വ്വകാലത്ത്
ഒരു സി.ബി.ഐ.ഡയറിക്കുറുപ്പ് , ജാഗ്രത , സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ തുടങ്ങിയ സിനിമകള്‍ കണ്ട് കണ്ട് ഞാനൊരു അന്വേഷ്ണകുതികി ആവുകയും ‘രഹസ്യ‘ങ്ങള്‍ തേടി രാത്രി സഞ്ചാരം തുടങ്ങുകയും നാട്ടുകാര്‍ എന്നെ തല്ലിക്കൊല്ലുകയും ആയിരുന്നു ചെയ്തത്. പൂര്‍വ്വ കാലത്ത് ഞാന്‍ പലപ്പോഴും ‘രഹസ്യ‘ങ്ങള്‍ തേടി നടന്നപ്പോള്‍ തന്നയും കണ്ടിട്ടുണ്ടായിരിക്കണം.
നമ്മുടെ ഈ ലോകത്തില്‍ വച്ച് ഞാന്‍ തന്നെ ആദ്യമായി കണ്ടപ്പോഴേ അനുരാഗ വിവശ നായതാണ്. അതിപ്പോഴാണ് തുറന്ന് പറയുന്നതന്ന് മാത്രം. പ്രേമം തുടങ്ങിയ ചാപല്യ ങ്ങളില്‍ എന്നെപ്പോലെ അന്തസുള്ള പ്രേതങ്ങള്‍ കുടുങ്ങുന്നത് ശരിയല്ലന്ന് ബോധ്യമുള്ള തുകൊണ്ടാണ് പ്രേമലേഖനം ഒന്നും തരാതിരുന്നത്. കിട്ടാനുള്ള മുന്തിരിങ്ങ എപ്പോഴാണങ്കിലും കിട്ടുമന്ന് എനിക്കറിയാമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് നമ്മുടെ പബ്ബില്‍ വച്ചാണ് ഞാന്‍ തന്നെ ആദ്യമായി കണ്ടത്. നമ്മുടെ പ്രേതലോകത്തെ സദാചാരവാദികള്‍ അന്ന് പബ്ബില്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ ഞാനാണ് തന്നെ രക്ഷിച്ചത്. അന്ന് നമ്മള്‍
പബ്ബില്‍ നില്‍ക്കുന്ന ഫോട്ടോ എന്റെ ഒരു കൂട്ടുകാരന്‍ എടുത്തത് നിന്റെ ഓര്‍മ്മയ്ക്കായി ഞാനിതിനോടൊപ്പം വയ്ക്കുന്നു.
ഓരോരുത്തന്മാര്‍ എന്തെല്ലാം കള്ളത്തരങ്ങളാണ് നിനക്കുള്ള എഴുത്തില്‍ എഴുതിപ്പിടുപ്പി ച്ചതന്ന് അറിയാമോ ? കുന്നേപള്ളിയിലെ സെമിത്തേരിയില്‍ താമസിക്കുന്ന അന്ത്രയോസ് പ്രേതം എന്തെല്ലാം കള്ളത്തരങ്ങളാണ് എഴുതിയിരിക്കുന്നത്. അവനെപ്പോഴും നിന്നെ സ്വപ്‌നം കണ്ടുകൊണ്ട് ഇരിക്കുകയാണന്നാണ് എഴുതിയിരിക്കുന്നത്. ചാവുന്നതിനു മുമ്പേ എനിക്കവനെ അറിയാം. ജീവനോടിരിക്കുമ്പോഴും അവനെല്ലാം പെണ്ണുങ്ങളോടും ഇതുതന്നെയാണ് പറഞ്ഞത്. ചത്തുകഴിഞ്ഞ് പ്രേതമായിട്ടും അവന്റെ സ്വഭാവത്തി നൊരുമാറ്റവും വന്നിട്ടില്ല. ജാത്യാലുള്ളത് തൂത്താല്‍ പോകുമോ? കഴിഞ്ഞ ആഴ്ച് കുന്നേപള്ളിയിലെ സെമിത്തേരിയില്‍ തന്നെയുള്ള ഒരു പ്രേതത്തോട് വേണ്ടാതീനം പറഞ്ഞതിന് അവളുടെ ഭര്‍ത്താവ് അവനിട്ട് ശരിക്ക് പൊട്ടിച്ചതാണ് . അവനെങ്ങനയാ ചത്തതന്ന് അറിയാമോ ? അവനും ഏതോ ഒരുത്തിയും കൂടി ട്രയിനിനുമുന്നില്‍ ചാടിമരിച്ചതാ. അവളെ അവളുടെ വീട്ടുകാര്‍ വേറെവിടയോ ആണ് അടക്കിയത്. അവളുടെ തലയോട്ടിയാണന്ന് പറഞ്ഞ് ഏതോ ഒരു തലയോട്ടി കൊണ്ടുവന്ന് അതില്‍ നോക്കി നില്‍ക്കുകയാണ് അവന്റെ പ്രധാനപണി. ശരിക്കും ഒരു നിരാശ കാമുകനെപ്പോലെ. ഞാനിന്നലെക്കൂടി അവന്റെ ഒരു ഫോട്ടോ എടുത്തിരുന്നു. തെളിവിനായി അതും വയ്ക്കുന്നു.
പഞ്ചായത്ത് ശ്‌മശാനത്തിലെ തോമാപ്രേതവും മുന്‍സിപ്പാലിറ്റി ചുടുകാട്ടിലെ തൊരപ്പന്‍ വാസു പ്രേതവും ഭയങ്കര സിഗരറ്റ് വലിക്കാരാണ് . തൊരപ്പന്‍ വാസുവിനാണങ്കില്‍ അല്പം പെണ്‍ വിഷയവും ഉണ്ടേ ? അവനെപേടിച്ച് ഒരൊറ്റ പെണ്‍പ്രേതങ്ങളും സന്ധ്യയായിക്കഴി ഞ്ഞാല്‍ കാഞ്ഞിരമരത്തില്‍ നിന്ന് ഇറങ്ങാറില്ല. അവിടെയുള്ള പെണ്‍പ്രേതങ്ങള്‍ മനുഷ്യന്റെ ചുടുചോര കുടിച്ചിട്ട് എത്രനാളുകളായന്ന് അറിയാമോ ? ഞാനിതൊന്നും വെറുതെ പറയുന്നതല്ല. തൊരപ്പന്‍ വാസു ആണങ്കില്‍ സിഗരറ്റ് വലിക്കുമ്പോഴും പെണ്ണുങ്ങളെ നോക്കി ഓരോന്നൊക്കെ കാണിക്കും. പ്രേതങ്ങള്‍ക്ക് പോലും നാണക്കേടാണവന്‍. ശുദ്ധ
ആഭാസന്‍. എല്ലാത്തീനും എന്റെ കയ്യില്‍ തെളുവുകള്‍ ഉണ്ട്. അവന്മാരുടെ രണ്ടിന്റേയും ഫോട്ടോ ഒന്ന് കണ്ട് നോക്ക്.
നിനക്ക് മനോഹരമായ വാഗ്ദാനങ്ങള്‍ നല്‍കി കത്തെഴുതിയ പരമന്‍ പ്രേതത്തിന് ഇതു തന്നെയാണ് പണി. ചത്തുകഴിഞ്ഞിട്ടും അവനിപ്പോഴും അമ്മയും പെങ്ങളേയും ഒന്നും തിരിച്ചറിയാന്‍ പാടില്ല. ജീവിച്ചിരുന്നപ്പോഴും ഇങ്ങനെതന്നെ ആയിരുന്നു അവന്‍. ഒരു ലവ് ലറ്റര്‍ തന്നെ കാര്‍ബണ്‍ വച്ചെഴുതി ഏഴും എട്ടും പേര്‍ക്ക് കൊടുക്കും. ഒരെഴുത്തുതന്നെ നൂര്‍ പേര്‍ക്കൊക്കെ ഈമെയിലായി അയക്കും. തന്റെ ഭാര്യയ്ക്ക് ലവ് മെയില്‍ ഒരു പട്ടാളക്കാരന്‍ അവന്റെ രണ്ടു കൈയ്യും തല്ലിയൊടിച്ചതാണ്. ഇപ്പോഴവന്‍ അണ്ണാക്കിനകത്ത് ലവ്‌ലറ്റര്‍ ലോഡ് ചെയ്താണ് നടക്കുന്നത്. ഏത് പെണ്‍പ്രേതത്തെ കണ്ടാലും അപ്പോഴവന്
എഴുത്ത് കൊടുക്കണം. അവന്റെ ഇരട്ടപ്പേര് തന്നെ ഇമെയില്‍ പരമന്‍ എന്നാണ്. ഓരോരോ പ്രേതങ്ങള്‍ നിന്നെ കെട്ടാന്‍ സിക്സ് പാക്ക് മസിലുകളൊക്കെ
വരുത്തകയാണ ത്രെ!! ഈ മസിലുകളിലൊന്നും വലിയ കാര്യമില്ലന്ന് മണ്ടന്മാര്‍ക്കറിയില്ലന്ന് തോന്നുന്നു. അവന്മാരുടെ വിചാരം മസിലുകണ്ടാല്‍ നീ അവരെയൊക്കെ കെട്ടുമെന്നാണ്. ഒരു
പെണ്ണ് മസിലുകണ്ടാലൊന്നും വീഴുന്നവളല്ലന്ന് എനിക്കറിയാം. ചിലരൊക്കെ കളരിയിലും പോകുന്നുണ്ട്. തങ്ങള്‍ വലിയ അഭ്യാസികള്‍ ആണന്ന് കാണിക്കാന്‍ വേണ്ടിയാണ് ഇവന്മാര്‍ മസിലു പെരുപ്പിച്ച് അഭ്യാസം കാണിക്കുന്നത്. മസിലുകാണിച്ചു നില്‍ക്കുന്ന ഒരുത്തനെ ഒരു പെണ്ണ് കെട്ടുമോ ? അല്ലങ്കില്‍ മസില്‍ഖാനായസല്‍മാനെ വിട്ട് സുന്ദരിയായ ഐശ്വര്യ എല്ലനെപോലെ ഇരുന്ന അഭിഷേകിനെ കെട്ടുമോ ? മണ്ടന്‍ പ്രേതങ്ങള്‍ !! ഒരു
പെണ്ണിന്റെ മനസറിയാനാവാത്ത അവന്മാരെ കെട്ടിയാല്‍ നിന്റെ ജീവിതം കാഞ്ഞിരത്തില്‍ തറച്ച പ്രേതത്തെപ്പോലെയായിപ്പോകും. ചിലവന്മാരുടെ കസര്‍ത്തുകള്‍ നീതന്നെ കാണ്.
ഓള്‍ കേരള പ്രേതംസ് മിസ്റ്റ്‌ര്‍ പ്രേതമായി തിരഞ്ഞെടുത്ത കുട്ടപ്പായിയും നിനക്കൊരു എഴുത്ത് എഴുതിയിട്ടുണ്ട്. വലിയ ആളാണന്നൊക്കെയാണ് അവന്‍ എഴുതി വിട്ടിരിക്കുന്നത്. സത്യം പറഞ്ഞാല്‍ അവന്‍ മരിച്ചത് ഏതോ ജിമ്മില്‍ വച്ചാണ് . ഒരു പത്തുകിലോ വെയ്‌റ്റ് എടുത്തപ്പോള്‍ നെഞ്ച് വെലക്കി മരിച്ചതാണ് . മിസ്റ്റ്‌ര്‍ പോഞ്ഞിക്കരയാണന്നാണ് അവന്റെ ഭാവം. അവന്‍ മസിലൊക്കെ പിടിക്കുന്നത് കണ്ടാല്‍ ആര്‍ക്കും സങ്കടം തോന്നും.
ചിലവന്മാര്‍ നിന്നെകെട്ടാനായി ഡാന്‍സ് പഠിക്കാന്‍ പോകുന്നുണ്ട്. അമാവാസിനാളുകളില്‍ നിന്നോടൊത്ത് ഡാന്‍സ് ചെയ്യാനാണ് അവര്‍ ഡാന്‍സ് പഠിക്കുന്നത്. റിയാലിറ്റി ഷോയിലെ പാട്ടുപിള്ളാരെ ഡാന്‍സ് പഠിപ്പിച്ച മാഷിന്റ്ടുത്താണ് ഡാന്‍സ് പഠനം. ‘മണിചിത്രത്താഴ് ‘ ഡാന്‍സാണ് എല്ലാവരും പഠിക്കുന്നത്. ഡാന്‍സ് പഠിക്കുന്നതില്‍ ഒരുത്തന്‍ ഏതോ സ്റ്റാറിന്റെ ഫാന്‍സ് അസോസിയേഷന്റെ ആളാണന്ന് തോന്നുന്നു. അവന്റെ ഡാന്‍സ് കണ്ടാല്‍ ‘സ്‌റ്റാര്‍’ ഒരൊറ്റ സിനിമയില്‍ ഡാന്‍സ് ചെയ്യത്തില്ല. ഇവന്മാര്‍ക്കൊന്നും കയറിക്കിടക്കാന്‍ സ്വന്തമെന്ന് പറയാന്‍ ഒരുതുണ്ട് ഭൂമിപോലും ഇല്ല. കരം അടയ്ക്കുന്നു ണ്ടങ്കിലും ഒറ്റ ഒരുത്തനും പട്ടയം കിട്ടിയിട്ടില്ല. ഇവരുടെ ഡാന്‍സ് കണ്ടിട്ട് നീ തന്നെ തീരുമാനിക്കൂ; കോമാളികളുടെ ജീവിതം പാഴാക്കണോ എന്ന് !!!
ഇപ്പോള്‍ നിനക്ക് നിനക്ക് വിവാഹാലോചനകളുമായി എത്തീയവരെക്കുറിച്ച് ഏകദേശ ഒരു ധാരണ ഉണ്ടായിക്കാണുമല്ലോ ? അവന്മാരാരും നിന്നെ ആത്മാര്‍ത്ഥമായി സ്നേഹിക്കു ന്നവരല്ല. ഞാന്‍ പണ്ട് നന്നായി കുടിക്കുമായിരുന്നു. ഇപ്പോള്‍ ഒരു തുള്ളിപോലും ഞാന്‍ അകത്തേക്ക് ഇറക്കാറില്ല
ഹന്‍സ് , പാന്‍പരാഗ്, ചൈനിക്കിനി ഒക്കെ വച്ച് എന്റെ താടിയെല്ല് ദ്രവിച്ചു പോയതുകൊ ണ്ടാണ് എനിക്ക് കുടിക്കാന്‍ കഴിയാത്തതന്ന് അസൂയക്കാര്‍പറയും. ചുറ്റിനെല്ലാം അസൂയ ക്കാര്‍ ആണന്നേ ... ഞാനിപ്പോള്‍ ഡീസ്ന്റ് പ്രേതമാണ്. നീയും ഇപ്പോള്‍ ഡീസ്ന്റ് പ്രേതമാണന്നാണല്ലോ പറയുന്നത്. തെറ്റുകള്‍ പ്രേത സഹജമാണ്. തെറ്റുചെയ്യാത്ത പ്രേതങ്ങള്‍ ഉണ്ടോ ? തെറ്റുകള്‍ പരസ്പരം ക്ഷമിക്കാന്‍ കഴിയുന്നില്ലങ്കില്‍ നമ്മളൊക്കെ പ്രേതങ്ങള്‍ ആണന്ന് പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ ???
നീ എന്നെ കെട്ടിയാല്‍ ഞാന്‍ നിന്നെപൊന്നുപോലെ നോക്കികൊള്ളാം. എല്ലാ ആഴ്ചയും മനുഷ്യരെ വേട്ടയാടാന്‍ കൊണ്ടുപോകാം. നിനക്ക് കുടിക്കാന്‍ബ്ലഡ് ബാങ്കില്‍ നിന്നെങ്കിലും ചുടുചോര കൊണ്ടുവന്ന് തരും. മനുഷ്യന്റെ കഴുത്തില്‍ നിന്ന് മതിവരുവോളം ചോര ഊറ്റിക്കുടിച്ചിട്ട് നിലാവുള്ള രാത്രിയില്‍കൊന്നപ്പനയുടെ കീഴില്‍ “ഒരു മുറൈ വന്ത് ...” പാടുന്നത് ഞാനിപ്പോള്‍ സ്വപ്‌നം കണ്ടു തുടങ്ങി. ഇതാ ഞാന്‍ നിനക്കായി എന്റെ ഫുള്‍സൈസ്ഫോട്ടൊ വയ്ക്കുന്നു.
എന്റെ വിരിമാറിലെ അസ്ഥികൂട്ടത്തില്‍ അണയാന്‍ ഞാന്‍ നിന്നെ ക്ഷണിക്കുകയാണ്. നിന്നെ ഓടിയെത്തുമ്പോള്‍ പുണരാനായി എന്റെ കൈകള്‍വിടര്‍ന്ന് നില്‍ക്കുന്നു. നിനക്കായി എന്റെ അസ്ഥികള്‍ തുടിക്കുന്നു. കുഴിഞ്ഞുപോയ എന്റെ കണ്ണുകള്‍ നിനക്കായി വിടരുന്നു. പാലപ്പൂവിന്റെ മണം ഒഴുകുന്ന രാത്രിയില്‍ കാഞ്ഞിരമരത്തിന്റെ ചുവട്ടില്‍ ഒരിമിച്ചലിഞ്ഞ് ചേരാന്‍ നിനക്കായി ഞാന്‍ കാത്തിരിക്കുന്നു.
നിന്നെമാത്രം സ്വപ്നം കാണുന്ന
പോസ്റ്റുമാന്‍ പ്രേതം.
അഖിലേന്ത്യാ സര്‍വീസുകള്‍
ഇന്ത്യന്‍ ഭരണഘടനയുടെ 312-ാം വകുപ്പു പ്രകാരം രൂപീകരിച്ച ഇന്ത്യന്‍ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്), ഇന്ത്യന്‍ പൊലിസ് സര്‍വീസ് (ഐ.പി.എസ്), ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐ.എഫ്.ടി.എസ്) എന്നിവയാണ് അഖിലേന്ത്യാ സര്‍വീസുകള്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളില്‍ ഉന്നത സിവില്‍ ഉദ്യോഗങ്ങളില്‍ സേവനം അനുഷ്ഠിക്കുന്നത് ഈ സര്‍വീസുകളിലെ അംഗങ്ങളാണ്.
യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ (UPSC) തിരഞ്ഞെടുക്കുന്ന ഇവരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്. വിവിധ സംസ്ഥാന കേഡറു(cadre)കളിലേയ്ക്കാണ് നിയമനം. കേന്ദ്രത്തിന് സ്വന്തമായ ഒരു കേഡറില്ലാത്തതുകൊണ്ട് ഇവരെ ആവശ്യാനുസരണം സംസ്ഥാനങ്ങളില്‍നിന്ന് നിശ്ചിതകാലയളവില്‍ ഡപ്യൂട്ടേഷനില്‍ എടുക്കാറാണ് പതിവ്. (ഇതിനുപുറമേ കേന്ദ്ര ഗവണ്മെന്റിലെ 25-ല്‍പ്പരം വകുപ്പുകളിലെ ഉയര്‍ന്ന ഗ്രൂപ്പ് A,B ഉദ്യോഗങ്ങളിലേക്കുള്ള ഉദ്യോഗാര്‍ഥികളെയും യു.പി.എസ്.സി. തന്നെയാണ് തിരഞ്ഞെടുക്കുന്നത്. കേന്ദ്രഗവണ്മെന്റില്‍ മാത്രം സേവനം പരിമിതമായ ഈ വിഭാഗത്തെ കേന്ദ്ര സര്‍വീസുകള്‍ - Central Services - എന്ന് വിളിക്കുന്നു.)
കൗടില്യന്റെ അര്‍ഥശാസ്ത്ര(ക്രി.മു. 4-ാം ശ.)ത്തില്‍ ഒരു കേന്ദ്രീകൃത ഉദ്യോഗസ്ഥവിഭാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും ഇന്നത്തെ അഖിലേന്ത്യാ സര്‍വീസുകളുടെ തുടക്കം 1855-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ സിവില്‍ സര്‍വീസ് (ഐ.സി.എസ്) ആണെന്നുവേണം കരുതാന്‍. ഒരു തുറന്ന മത്സരപരീക്ഷയിലൂടെയായിരുന്നു ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുത്തിരുന്നത്. എന്നിരുന്നാലും ലണ്ടനില്‍ വച്ചുമാത്രം മത്സരപരീക്ഷ നടത്തിയിരുന്നതുകൊണ്ട് ഒരിന്ത്യാക്കാരന് ഐ.സി.എസ് അപ്രാപ്യമായിരുന്നു. 1864-ല്‍ സത്യേന്ദ്രനാഥ് ടാഗൂര്‍ ആദ്യമായി ഐ.സി.എസ്. പാസ്സായ ഇന്ത്യക്കാരനായി.
ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ അവസരം നല്കുവാനായി 1879-ല്‍ സ്റ്റാറ്റ്യൂട്ടറി സിവില്‍ സര്‍വീസ് എന്ന മറ്റൊരു സര്‍വീസ് കൂടി തുടങ്ങി. ഈ സര്‍വീസിലേയ്ക്ക് ഉദ്യോഗാര്‍ഥികളെ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിലെ സര്‍ക്കാരുകള്‍ നാമനിര്‍ദേശം ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ 1892-ല്‍ ഈ സര്‍വീസ് നിര്‍ത്തലാക്കുകയും ഇതിലെ ഉയര്‍ന്ന പദവികള്‍ ഐ.സി.എസ്സില്‍ ലയിപ്പിക്കുകയും ചെയ്തു. താഴെക്കിടയിലുളള പദവികള്‍ പുതിയതായി ഉണ്ടാക്കിയ പ്രാദേശിക സിവില്‍ സര്‍വീസില്‍ (Provincial Civil Service) ചേര്‍ക്കുകയും ചെയ്തു.
അഖിലേന്ത്യാ സര്‍വീസ് എന്ന പ്രയോഗം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് എം.ഇ. ഗോണ്‍ട്ലെറ്റ് (M.E Gauntlett) അധ്യക്ഷനായ കര്‍ത്തവ്യ വിഭജന കമ്മിറ്റി (Committee on Division of Functions ,1918)യുടെ റിപ്പോര്‍ട്ടിലാണ്. തുടര്‍ന്നുണ്ടായ 1919-ലെ ഇന്ത്യാ ആക്റ്റോടെ നിലവിലുണ്ടായിരുന്ന പല സര്‍വീസുകളുടെയും ഘടനയില്‍ കാര്യമായ മാറ്റങ്ങളുണ്ടായി. ഇന്ത്യന്‍ സിവില്‍ സര്‍വീസ്, ഇന്ത്യന്‍ പൊലിസ് സര്‍വീസ്, ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ്, ഇന്ത്യന്‍ എഞ്ചിനിയറിങ് (ജലസേചന വിഭാഗം) സര്‍വീസ്, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് എന്നിവ ഒഴികെ മറ്റു കേന്ദ്രീകൃത സര്‍വീസുകള്‍ (വിദ്യാഭ്യാസം, മൃഗസംരക്ഷണം, കൃഷി മുതലായവ) നിര്‍ത്തലാക്കപ്പെട്ടു.
കൊളോണിയല്‍ ഭരണകര്‍ത്താക്കളുടെ ഉപകരണമായി പ്രവര്‍ത്തിച്ചിരുന്ന അഖിലേന്ത്യാ സര്‍വീസുകളെ സ്വാതന്ത്യ്രാനന്തരഭാരതത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാക്കി മാറ്റുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തത് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലായിരുന്നു. ഐ.സി.എസ്സിന്റെ തുടര്‍ച്ചയായി ഇന്ത്യന്‍ അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് (ഐ.എ.എസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐ.പി.എസ്) എന്നീ രണ്ടു സര്‍വീസുകളാണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് 1960 ജൂല. 1-ന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐ.എഫ്.ടി.എസ്) എന്ന മൂന്നാമതൊരു അഖിലേന്ത്യാ സര്‍വീസും നിലവില്‍ വന്നു.
മെഡിക്കല്‍, എഞ്ചിനിയറിങ് എന്നീ വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യാ സര്‍വീസുകള്‍ സൃഷ്ടിക്കുവാനുള്ള നിയമനിര്‍മാണം 1963-ല്‍ത്തന്നെ നടത്തിയെങ്കിലും പല സംസ്ഥാനങ്ങളുടെയും ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് ഈ നീക്കം ഉപേക്ഷിക്കേണ്ടിവന്നു. (ഈ രണ്ടു വിഭാഗങ്ങള്‍ക്കും കേന്ദ്രഗവണ്മെന്റ് വകുപ്പുകള്‍ക്കു മാത്രമായി കേന്ദ്രസര്‍വീസുകള്‍ നിലവിലുണ്ട്.)
2005 ജനു.-യിലെ കണക്കനുസരിച്ച് ഐ.എ.എസ്സില്‍ 4788-ഉം ഐ.പി.എസ്സില്‍ 3666-ഉം ഫോറസ്റ്റ് സര്‍വീസില്‍ 2763-ഉം പദവികളാണ് ഇപ്പോള്‍ നിലവിലുള്ളത്.
തിരഞ്ഞെടുപ്പു പ്രക്രിയ. ഭരണഘടനയുടെ 315-ാം വകുപ്പുപ്രകാരം നിയമിക്കപ്പെട്ട യൂണിയന്‍ പബ്ളിക് സര്‍വീസ് കമ്മീഷന്‍ (UPSC) വര്‍ഷംതോറും നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷയിലൂടെയാണ് ഐ.എ.എസ്., ഐ.പി.എസ്. എന്നീ അഖിലേന്ത്യാ സര്‍വീസുകളും മറ്റു കേന്ദ്ര സര്‍വീസുകളുമടക്കം 27 ഓളം വരുന്ന സര്‍വീസുകള്‍ക്ക് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നത്. (പ്രത്യേക വിദ്യാഭ്യാസ യോഗ്യതകള്‍ ആവശ്യമുള്ളതുകൊണ്ട് ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായി വേറെ ഒരു പരീക്ഷയാണ് യു.പി.എസ്.സി. നടത്താറ്.)
പ്രതിവര്‍ഷം നാലഞ്ചുലക്ഷത്തോളം വരുന്ന അപേക്ഷകരില്‍ നിന്ന് ഒരു പ്രാഥമിക പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്കു മാത്രമേ അടുത്തപടിയായ എഴുത്തു പരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളൂ. ഈ പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വാചാ പരീക്ഷയിലും പങ്കെടുക്കേണ്ടതുണ്ട്. പ്രാഥമിക പരീക്ഷയൊഴിച്ച് മറ്റു രണ്ടു ഘട്ടങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന പട്ടികയില്‍ നിന്ന് ഉദ്യോഗാര്‍ഥികളുടെ അഭിരുചി, പട്ടികയിലെ സ്ഥാനം, ഒഴിവുകളുടെ സംഖ്യ എന്നീ ഘടകങ്ങള്‍ കണക്കിലെടുത്ത് വിവിധ സര്‍വീസുകളിലേയ്ക്കുള്ള ഒഴിവുകള്‍ നികത്തപ്പെടുന്നു.
ലിസ്റ്റില്‍ താരതമ്യേന ഉയര്‍ന്ന റാങ്കുള്ളവര്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് (ഐ.എഫ്.എസ്), ഐ.എ.എസ്, ഐ.പി.എസ് എന്നീ സര്‍വീസുകള്‍ തിരഞ്ഞെടുക്കുന്നതായാണ് കണ്ടുവരുന്നത്. (ഇവയില്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് ഒരു കേന്ദ്രസര്‍വീസാണ്).
പരിശീലനം. ഉത്തരാഞ്ചല്‍ സംസ്ഥാനത്തിലെ മസ്സൂറി (Mussorie) എന്ന സുഖവാസകേന്ദ്രത്തില്‍ സ്ഥിതിചെയ്യുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി ദേശീയ രാജ്യഭരണ അക്കാദമി (LBS National Academy of Administration )യാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കുന്ന പ്രധാന സ്ഥാപനം. സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ സര്‍വീസുകളിലെ ഉദ്യോഗസ്ഥര്‍ക്കും പൊതുവായി ഒരു അടിസ്ഥാന കോഴ്സും (Foundation Course ) ഈ സ്ഥാപനം നടത്തുന്നു. ഈ പൊതു പരിശീലനത്തിനുശേഷം ഐ.എ.എസ്. ഒഴിച്ച് മറ്റു സര്‍വീസുകാര്‍ അവരവരുടെ സര്‍വീസുകളുടെ പ്രത്യേകം അക്കാദമികളിലേക്ക് ഉന്നത പരിശീലനത്തിനായി തിരിക്കുന്നു. ഐ.എ.എസ് പ്രൊബേഷണര്‍മാര്‍ ഇവിടെത്തന്നെ ഉന്നത പരിശീലനത്തിലേര്‍പ്പെടുന്നു.
ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ മുഖ്യ പരിശീലനകേന്ദ്രം ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ദേശീയ പൊലിസ് അക്കാദമി (SVP National Police Academy)യാണ്. ഫോറസ്റ്റ് സര്‍വീസുകാരുടെ പരിശീലനം ഡെറാഡൂണിലെ (Dehra Dun) ഇന്ദിരാഗാന്ധി ദേശീയ ഫോറസ്റ്റ് അക്കാദമിയിലാണ് നടത്തുന്നത്.
സ്ഥാപനങ്ങളിലെ പരിശീലനത്തിനു പുറമേ വിവിധ ജോലികളില്‍ പ്രായോഗിക പരീശീലനവും നേടേണ്ടതുണ്ട്. നിയമനം ലഭിക്കുന്ന സംസ്ഥാന കേഡറിലായിരിക്കും പ്രായോഗിക പരിശീലനം. അതോടൊപ്പം അതാത് സംസ്ഥാനത്തെ ഭരണഭാഷയും സ്വായത്തമാക്കേണ്ടതുണ്ട്.
സമര്‍പ്പണം
സമര്‍പ്പണം 18 december 2008ല്‍ ഈ ബ്ലോഗ്ഗില്‍ അര മീറെര്‍ ഭൂമിവാങ്ങി താമസം തുടങ്ങിയിട്ട് ഇന്നേ യ്ക്ക് മൂന്ന് വര്‍ഷം കഴിഞ്ഞു ജീവിതത്തിന്റെ യൌവനം മുഴുവന്‍ അറേഭ്യന്‍ മണലാരണ്യത്തില്‍ ഹോമിച്ച് പകരമൊന്നും നേടാനാവാതെ ജനിച്ചുവളര്‍ന്ന സ്വന്തം നാട്ടില്‍ അന്യന്മാരായി ജീവിക്കേണ്ടിവന്ന ഒരായിരം പ്രവാസികള്‍ക്കായി ഞാനീ ബ്ലോഗ് സമര്പ്പിക്കുന്നു പ്രവാസം പരമസത്യമായിതീര്‍ന്ന കാലഘട്ടത്തില്‍ അതില്‍നിന്നും ഒട്ടും മാറിച്ചിന്തിക്കാന്‍ കഴിയാത്തത്ര ബാഹ്യ സമ്മര്‍ദത്താല്‍ ഈ മണലാരണ്യത്തിലേക്ക് വലിച്ചെറിയപ്പെട്ട അനേകായിരങ്ങളുടെ കൂട്ടത്തില്‍ ഈ ഞാനും ചുട്ടുപൊള്ളുന്ന വെയിലിനെയും മരംകോച്ചുന്ന തണുപ്പിനെയും രോഗങ്ങളെയും ദുരിതങ്ങളേയും അതിജീവിച്ച് മെച്ചപ്പെട്ട ഒരു ജീവിതസാഹചര്യം തുന്നിചേര്‍ക്കാന്‍ പെടാപാടുപെടുന്നതിനിടയില്‍ ഉള്ളിലെവിടെയോ അവശേഷിച്ചിരുന്ന സര്‍ഗാത്മകതയുടെ അണഞ്ഞ കരിന്തിരിയില്‍ ഇനിയും ഒരു പുതുവെളിച്ചം സാധ്യമാകും എന്ന ഉറച്ച ആത്മവിശ്വാസത്തില്‍ ഞാനും എന്റെയീകൊച്ചു ബ്ലോഗിന് ആരംഭം കുറിക്കട്ടെ! നിങ്ങളുടെ എല്ലാവിധ പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു............... സസ്നേഹത്തോടെ അബ്ദുറഹ്മാന്‍ ചെറുവില്‍
ക്യത്യം മൂന്ന് വര്‍ഷം മുന്‍പാണ് ഞാന്‍ ബ്ലോഗ്ഗിലേക്ക് ഈ ഒരു സമര്‍പ്പണവുമായി വന്നത്. എന്റെ സുഹ്യത്തായ ബ൪ക്കത്ത് വ൪ക്കല എഴുതുന്ന ബ്ലോഗ് വായിച്ചിട്ട് അതിന് പ്രോത്സാഹന കൊടുക്കാ൯ വേണ്ടിയാണ് ഒരു ഐ ഡി യുണ്ടാക്കിയ ഞാന്‍ തികച്ചും യാദ്യശ്ചികമായാണ് ബ്ലോഗ്ഗിലേക്ക് എത്തിപ്പെടുന്നത്. തുടക്കത്തില്‍ തന്നെ ഒരോ വായനക്കാരും നല്‍കിയ ഉപദേശങ്ങളും പ്രോത്സാഹനങ്ങളുമാണ് എനിക്ക് എന്തെങ്കിലും എഴുതാന്‍ കഴിയും എന്ന് തന്നെ ബോധ്യപ്പെടുത്തിയത്. എനിക്ക് എല്ലാവിധ പിന്തുണകളും നല്‍കിയ പലരും വളരെ ആത്മാര്‍ത്ഥമായി ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനെ ഞാന്‍ നന്ദി പൂര്‍വ്വം സ്മരിക്കുന്നു ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു., കൂടാതെ എന്നെ സഹിക്കുന്ന,പോസ്റ്റുകള്‍ വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുന്ന എല്ലാ നല്ലവരായ സുഹ്യത്തുക്കളേയും ഈ അവസരത്തില്‍ ഞാന്‍ നന്ദി പൂര്‍വ്വം സ്മരിക്കട്ടെ! നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ തുടര്‍ന്നും ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു എന്നെ സഹിക്കുന്ന എല്ലാ നല്ല മനസ്സുകളോടും എന്റെ ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.ഇനിയും നിങ്ങളുടെ പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും തുടര്‍ന്നും അറിയിക്കുമല്ലോ.
ക്യത്യം മൂന്ന് വര്‍ഷം മുന്‍പാണ് ഞാന്‍ ബ്ലോഗ്ഗിലേക്ക് ഈ ഒരു സമര്‍പ്പണവുമായി വന്നത്. എന്റെ സുഹ്യത്തായ ബ൪ക്കത്ത് വ൪ക്കല എഴുതുന്ന ബ്ലോഗ് വായിച്ചിട്ട് അതിന് പ്രോത്സാഹന കൊടുക്കാ൯ വേണ്ടിയാണ് ഒരു ഐ ഡി യുണ്ടാക്കിയ ഞാന്‍ തികച്ചും യാദ്യശ്ചികമായാണ് ബ്ലോഗ്ഗിലേക്ക് എത്തിപ്പെടുന്നത്. തുടക്കത്തില്‍ തന്നെ ഒരോ വായനക്കാരും നല്‍കിയ ഉപദേശങ്ങളും പ്രോത്സാഹനങ്ങളുമാണ് എനിക്ക് എന്തെങ്കിലും എഴുതാന്‍ കഴിയും എന്ന് തന്നെ ബോധ്യപ്പെടുത്തിയത്. എനിക്ക് എല്ലാവിധ പിന്തുണകളും നല്‍കിയ പലരും വളരെ ആത്മാര്‍ത്ഥമായി ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനെ ഞാന്‍ നന്ദി പൂര്‍വ്വം സ്മരിക്കുന്നു ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു., കൂടാതെ എന്നെ സഹിക്കുന്ന,പോസ്റ്റുകള്‍ വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുന്ന എല്ലാ നല്ലവരായ സുഹ്യത്തുക്കളേയും ഈ അവസരത്തില്‍ ഞാന്‍ നന്ദി പൂര്‍വ്വം സ്മരിക്കട്ടെ! നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ തുടര്‍ന്നും ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു എന്നെ സഹിക്കുന്ന എല്ലാ നല്ല മനസ്സുകളോടും എന്റെ ഹ്യദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.ഇനിയും നിങ്ങളുടെ പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും തുടര്‍ന്നും അറിയിക്കുമല്ലോ.
കല : സൗന്ദര്യവും ആസ്വാദനവും
തനിമ തുളുമ്പുന്ന നാഗരികതയുടെ ഏറ്റവും ലഘുതരങ്ങളായ സംവിധാനങ്ങളാണ് കലാരൂപങ്ങൾ. സങ്കര സംസ്കാരങ്ങളുടെ കണ്ണാടിയെന്ന് പലരും വിശേഷിപ്പിക്കുന്ന ഇത് വസ്തുക്കളുടെ ഒരനുപമ ശ്രേണിയെയാണ് ദ്രഷ്ടാക്കൾക്കു മുമ്പിൽ കാണിക്ക വെക്കുന്നത്. അഥവാ ഹ്രസ്വതയിലെ വാചാലത തരളിതമാവുകയാണിവിടെ. ഒരു സാക്ഷാൽ കലാകാരന്റെ മനോഗതങ്ങളാവട്ടെ, സംവേദനത്തിന്റെ നൂതന മുഖങ്ങൾ സാധിച്ചെടുക്കലാണ്. അതിനാൽ ഭാവാത്മകവും കലാപരവുമായ സമീപനങ്ങളായിരിക്കും ഈ വൃത്തത്തിൽ പ്രക്ഷുബ്ധതയുടെ ഹേതുക്കൾ.
സമൂഹത്തിന്റെ മൂല്യങ്ങളുടെ ബഹിർസ്ഫുരണമെന്നതിലുപരി ഒരാധ്യാത്മിക ധാരയാണ് ഇസ്ലാമിക കല. സുകൃതത്വരയും മേധാശക്തിയുമാണ് ഇതിന് വഴിമരുന്നിടുന്നത്. മനുഷ്യന്റെ ജന്മസിദ്ധമായ സൗന്ദര്യവാസന പവിത്രീകരിക്കപ്പെടുന്നതിലൂടെ ആ ദൃശ്യസ്വാധീനത്തിന്റെ മേലാധികാരമാണിവിടെ. ശ്രവണത്തിലും ദർശനത്തിലും ഊഹത്തിലുമുള്ള ഈ സ്വാധീന സാക്ഷാൽക്കാരമാണ് ഓരോ കലകളെയും ഇസ്ലാമീകരിക്കുന്നത്. ദൃഷ്ടിയിൽ ചേതോഹരമായ എന്തിനെയും പുണരാനുള്ള മനുഷ്യന്റെ ജന്മസിദ്ധമായ തൃഷ്ണയുടെ അംഗീകാരവും ന്യായീകരണവുമാണിവിടെ സുവിദിതമാകുന്നത്.
ഭൂമിയിലെ ഓരോ അസ്തിത്വത്തിനും അതേപോലെ അന്തഃസ്ഥിതവും ഉപരിപ്ലവവുമായ ഒരു കലാരൂപമുണ്ട്. ഇതര ഉണ്മകളിലേക്ക് ചേർത്തിരിക്കുമ്പോൾ അതായിരിക്കും ദൃശ്യഭംഗിയിൽ മികച്ചുനിൽക്കുന്നത്. അനിർണിതവും അനിർവചനീയവുമായ ഈ സൗകുമാര്യ പ്രദർശനത്തിന്റെ താരള്യം നുകരാനുള്ള മനുഷ്യന്റെ ഉൽക്കടമോഹമാണ് ഇതിനെ പുറത്തുകൊണ്ടുവരുന്നത്. സൗന്ദര്യാസ്വാദനത്തിന്റെയും പുതിയ പ്രതീകങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന്റെയും ഈ ജ്വരം കത്തിപ്പടരുമ്പോൾ അത് സർവരഹസ്യങ്ങളുടെയും നികേതമായ ആധ്യാത്മികയുടെ കവാടങ്ങളിൽ മുട്ടാൻ നിർബന്ധിതമാകുന്നു. അങ്ങനെയാണ് കലാരൂപങ്ങളുടെയും സൗന്ദര്യത്തിന്റെയും പാരമ്യതയിൽ മനുഷ്യൻ ദൈവത്തെ കണ്ടെത്തുന്നത്. സുപ്രസിദ്ധ യവന ദാർശനികൻ പ്ലാറ്റോയുടെ വീക്ഷണത്തിൽ പ്രപഞ്ചത്തിൽ ഇന്ദ്രിയങ്ങൾക്കു ഗോചരമായ സർവ സൗന്ദര്യ രൂപങ്ങളും പരമമായ സൗന്ദര്യത്തി(അയ്ഹൗലേ ആൗലമ്യേ)ന്റെ പ്രതിഛായ മാത്രമാണത്രെ. അഥവാ, ഈശ്വര സാന്നിധ്യം പോലുള്ള ഒരു അപൂർണതയിൽ വിലയിക്കാനുള്ള വ്യഗ്രതയിലാണ് ഓരോ കലാരൂപവും. ബേഗോവിച്ച് ഉദ്ധരിച്ച പോലെ കലകൾ സൃഷ്ടികളെന്ന നിലയിൽ, വിശിഷ്യാ കവിത ഒരസ്തിത്വ മാർഗമെന്ന നിലയിൽ പുണ്യത്തിന് പകരമാകാനാണ് വെമ്പുന്നത്. അതൊരു ജ്ഞാനമെന്ന നിലക്ക് അഥവാ രീതിയെന്ന നിലക്ക്, അല്ലെങ്കിൽ രണ്ടും ഒരേ കാലത്ത്, മനുഷ്യാവസ്ഥയിൽ നിന്ന് മനുഷ്യനെ ഉയർത്തുന്നു. അങ്ങനെ അതൊരു വിശുദ്ധ കർമമായി മാറുന്നു (ഗായിറ്റാൻപിക്കാൻ). കലാലോകത്തെ ഏത് കൈവഴികളെടുത്താലും അവസ്ഥ ഇതുതന്നെയാണ്. കവിതയും സാഹിത്യവും വാസ്തുശിൽപവും പ്രസൂന നഗരികളും കാലിഗ്രാഫിയും എല്ലാം ഒരു അഭൗതികതയുടെ സ്പർശനമുള്ളതായി അനുഭവപ്പെടുന്നു. ഇവിടെ, കവിത അതിന്ദ്രീയ ജ്ഞാനമാണ്. അത് ഗതകാലത്തിന്റെ നിർവൃതി അടുത്തറിയാനുള്ള മാധ്യമമാണ്. ചൈതന്യവും യാഥാർഥ്യവും തമ്മിലുള്ള സമ്പർക്കത്തിന്റെ ഫലമായി ഇതിൽ കാര്യകർതൃത്വം നടത്തുന്നത് ഏക ചക്രാധിപതിയാണ് തുടങ്ങിയ നിർവചനങ്ങൾ പ്രസക്തമാകുന്നത്. സത്യത്തിൽ കലയുടെയും മതത്തിന്റെയും അടിവേരുകളിൽ പ്രാക്തനമായി കിടക്കുന്ന ഐക്യത്തിന്റെ നാനാരൂപങ്ങളാണിവയെല്ലാം. ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദാർശനിക ചിന്തകളിലൂടെത്തന്നെ അവയെക്കുറിച്ച സൊാചനകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കല ജഗന്നിയന്താവും സർവവ്യാപിയും നിസ്തുലനും സർവജ്ഞാനിയുയമായ അല്ലാഹുവുമായി പിണഞ്ഞുകിടക്കുന്നതാണ്. കാരണം, ഭൗമലോകത്തെ അടക്കവും അനക്കവും അവന്റെ ഇംഗിതത്തിന് അനുയുക്തമായാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇവിടെ അവന്റെ അസ്തിത്വത്തിനോ സൗന്ദര്യ പ്രദർശനത്തിനോ വിഘാതമാവുംവിധം ഒരു രൂപവും ശൈലിയും ഉയിരെടുക്കാവതല്ല. അതിനാലാണ് ഇസ്ലാമിക ദൃഷ്ട്യാ വിഗ്രഹ നിർമാണം അവിശുദ്ധവും നിഷിദ്ധവുമായി വിധിയെഴുതപ്പെട്ടത്. അല്ലെങ്കിൽ സൗന്ദര്യം ഇഷ്ടപ്പെടുന്ന ദൈവത്തിനു മുമ്പിൽ വെല്ലുവിളിയുടെ ശബ്ദവുമായി ഒരു ശിലാരൂപം തലയുയർത്തി നിൽക്കുകയെന്നത് അറുപിന്തിരിപ്പനും ചിന്തകൾക്ക് ദഹിക്കാത്തതുമാണ്. അങ്ങനെയാണ് ഇസ്ലാമിക കലയിൽ മതബോധത്തിന്റെ ഉഗ്ര നിർദർശനങ്ങളായ പല രൂപങ്ങളും ജന്മമെടുക്കുന്നത്. ക്ഷേത്രഗണിത രൂപങ്ങൾ, അരബെസ്ഖ്, പുഷ്പാലങ്കാരം, എഴുത്തുകല തുടങ്ങിയവ പ്രധാനപ്പെട്ട ചില ആവിഷ്കാര രൂപങ്ങൾ മാത്രം
വൃഥാ, സൃഷ്ടികൾപിക്കപ്പെടുന്ന ശിലാരൂപങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിൽ ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. വിശിഷ്യാ കലകളുടെ ആത്മാവുതന്നെ. വ്യക്തവും നിശ്ചിതവുമായ മാനങ്ങൾ കണ്ടുകൊണ്ടാണ് ഇസ്ലാം ഓരോ കലാരൂപങ്ങളെയും സമീപിക്കുന്നത്. ഇസ്ലാമിക കലാദർശനത്തിന്റെ കൃത്യതയാണിത്. ഈ ദർശനം എവിടെയായാലും ചില സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടിരിക്കണമെന്നാണ് പണ്ഡിതമതം. ശങ്കയുടെ സാമീപ്യം പോലും അറിയാത്ത ഏകദൈവത്വം (തൗഹീദ്) ആണിവിടെ സിദ്ധാന്ത സത്ത. ഇതിന് നിരക്കാത്ത ഒരു ശൈലിയും ഇസ്ലാമിക കലാദർശനത്തിനു മുമ്പിൽ വിലപ്പോവില്ല. വ്യക്തമായി പറഞ്ഞാൽ കലകളുടെ ലിഖിതശൈലിയും രൂപശൂന്യ(ചീി ളശഴീൗൃമഹ)തയും എന്നും അടിസ്ഥാനമായിത്തന്നെ ശേഷിക്കുന്നു. കാലികമായ പരിവർത്തനങ്ങളോ ഇളക്കങ്ങളോ അതിന് ഏശുന്നു തന്നെയില്ല.
മനുഷ്യഹൃദയങ്ങളുടെ ഏകീകരണമാണ് യഥാർഥത്തിൽ ഒരു കലാരൂപം നിർവഹിക്കുന്നത്. വിവിധവും വിരുദ്ധവുമായ വീക്ഷണകോണുകളിലുള്ളവരിൽ അത് ഏകതാബോധവും സ്വരച്ചേർച്ച(ഒമൃാീി്യ)യും ഉളവാക്കുന്നു. എന്നാൽ, പാറക്കല്ലുകളിൽ ഉത്ഭവം കൊള്ളുന്ന പ്രതിമകൾ മനുഷ്യനെ അന്യവൽക്കരിക്കുകയാണ്. വിഭാഗീയതയുടെയും വിഭജനബോധവുമാണിത് സമ്മാനിക്കുന്നത്. ദൈവത്വത്തിന്റെ നേരിയ സാധ്യതകൾ നിക്ഷേപിച്ച ഈ രീതികൾ സത്യത്തിൽ കലക്ക് പവിത്രതയുടെ നവീനമാനം നൽകുകയായിരുന്നു. തുടർന്നങ്ങോട്ടുള്ള അഭൂതപൂർവമായ വളർച്ചയാണണ് പ്രാപഞ്ചിക രഹസ്യങ്ങളിലേക്കുള്ള കിളിവാതിലായി വരെ ഇസ്ലാമിക കലയെ എത്തിച്ചിരിക്കുന്നത്.
ഇതര ദർശന കലകളെപ്പോലെ ഉപരിപ്ലവമോടി എന്നതിലുപരി ചില പ്രത്യേക ദൗത്യങ്ങളും ധർമങ്ങളുമുണ്ട് ഇസ്ലാമിക കലക്ക്. നിയമനിഷ്ഠമായ അവരുടെ സാക്ഷാൽക്കാരമാണ് ഇസ്ലാമിക വീക്ഷണങ്ങളെ യാഥാർഥ്യവൽക്കരിക്കുന്നത്. അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ കരുണാദിവികാരങ്ങൾ ഉദ്ദേീപിപ്പിച്ചുകൊണ്ട് മനുഷ്യമനസ്സുകളെ ചീത്ത വികാരങ്ങളിൽ നിന്ന് കര കയറ്റുകയാണ് കലാസൃഷ്ടികളുടെ ധർമം. റോമൻ തത്ത്വചിന്തകൻ ലോഞ്ചയിനസിന്റെ അഭിപ്രായത്തിലും ഉദാത്തമായ ചിന്തകളെ ഇളക്കിവിടുന്നതാണ് കല (ഇസ്ലാം വിജ്ഞാന കോശം). ഇസ്ലാമിക വീക്ഷണത്തിൽ നോക്കുമ്പോഴും ഈ സമീപനം വിരുദ്ധമൊന്നുമല്ല. ദൈവാസ്തിത്വത്തിന് വിലങ്ങാത്ത വിധം ഹൃദയത്തിൽ ദൈവസ്മരണയും ലക്ഷ്യബോധവും സൽകർമ വാഞ്ചയും സൃഷ്ടിക്കുന്നതായിരിക്കണമെന്നാണ് ആധ്യാത്മികജ്ഞാനികൾ പറയുന്നത്. കാലിഗ്രാഫിയും അറബെസ്കും നിറഞ്ഞുനിൽക്കുന്ന വാസ്തുശിൽപങ്ങളാണ് ഇതിനുദാഹരണം.
കല കലക്കു വേണ്ടിയെന്ന ഉത്തരാധുനിക മോട്ടോകൾക്കോ വാദഗതികൾക്കോ ഇവിടെ ഒരു സ്ഥാനവുമില്ല. കാരണം ഇസ്ലാമിക കല മതത്തിന്റെ ഭാഗമാണ്. മതാധ്യാപനങ്ങളും മിതമായ ഗുണദോഷങ്ങങ്ങളുമാണ് അതിലെ പ്രമേയങ്ങൾ. ഇവിടെ ദൈവപ്രീതിയാഗ്രഹിച്ച് മുന്നിട്ടിറങ്ങുന്നവൻ പ്രതിഫലാർഹൻ കൂടിയാണ്. അതേസമയം മുസ്ലിം ലോകത്ത് പിറവിയെടുക്കുന്ന എല്ലാ കലാരൂപങ്ങളും ആധ്യാത്മിക ലഹരിയിൽ മുങ്ങിനിൽക്കണമെന്നില്ല. പകരം മനുഷ്യഹൃദയങ്ങളിൽ അവിശുദ്ധ വികാരങ്ങളുടെ ഇക്കിളി വരുത്താതിരുന്നാൽ മതി.
ഇസ്ലാമിക കലയിൽ പ്രകൃതിയുടെ ഇടപെടലുകൾ ധാരാളമാണ്. അത്രമാത്രം പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇസ്ലാമിന് ഈ അടുപ്പം കുറച്ചുകാണിക്കുക സാധ്യമല്ല. കലയുടെ പരമോന്നത രൂപങ്ങളായ സൂര്യൻ, ചന്ദ്രൻ, സസ്യലതാദികൾ, ജലസംഭരണികൾ, പുഷ്പങ്ങൾ തുടങ്ങിയവയെല്ലാം നാഥന്റെ കലാശൈലികളാണ്. അതിലെ മർമരങ്ങളും ചലനവ്യതിയാനങ്ങളും സ്വൂഫികളെ ദൈവസ്മരണയിൽ തളച്ചിടാൻ പര്യാപ്തവുമാണ്. ഇതിൽ നിന്ന് ആശയമുൾക്കൊണ്ടായിരുന്നു പിൽക്കാല വാസ്തുശിൽപികൾ തങ്ങളുടെ ഭാവന മെനഞ്ഞിരുന്നത്. മനുഷ്യൻ, പ്രകൃതി, ദൈവം എന്നിവക്കിടയിലെ ബന്ധങ്ങൾ വിവിധ രൂപത്തിലും ഭാവങ്ങളിലുമായി ചിത്രീകരിക്കപ്പെടുകയായിരുന്നു ഇവിടെ.ആത്മികതയുമായി ബന്ധപ്പെട്ട് പിൽക്കാലത്തുവന്ന വർണ സംവിധാനം കലാരൂപങ്ങൽക്ക് മാറ്റു കൂട്ടി. നിർണിതമായ അവയുടെ സ്ഥല-കാല-സമയ-സംസ്കാര ഭാഷാവിവരങ്ങളും ദ്രഷ്ടാവിനു മുമ്പിൽ വാതായനങ്ങൾ തുറന്നു. അതുകൊണ്ടുതന്നെ ഒരു വ്യർറ്റ്‌ഹ്ഹ ഒട്ടപ്രദക്ഷിണമെന്നതിലുപരി ഇസ്ലാമിക കലയിൽ ഗഹനമായ ജ്ഞാനമാണ് ആവശ്യം. ഇവിടെ തെറ്റിദ്ധാരണകളുമായി നിൽക്കുന്ന അമേരിക്കക്കാരനായാൽ തന്നെ ലോസ് ആഞ്ചലസിലെ വിഖ്യാത ആർട്ട് മ്യൂസിയം സന്ദർശിക്കേണ്ടിയിരിക്കുന്നു.
കാലാന്തരങ്ങളിൽ മികച്ചുനിന്ന ഇസ്ലാമിക കലാശൈലി എന്തുകൊണ്ടും ശ്രദ്ധേയം തന്നെ. ഏകതയുടെ തനിമയുറ്റ രൂപങ്ങളാണ് എല്ലായിടത്തും നിരന്നുകിടക്കുന്നത്. നോർത്താഫ്രിക്കയുടെ അങ്ങേ അതിർത്തി മുതൽ സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഇങ്ങേ തല വരെ വ്യാപിച്ചുകിടക്കുന്ന ഓരോ രൂപങ്ങളും ഇതിന്റെ നിദർശനങ്ങളാണ്. മൊറോക്കോയിലെ ഫാസിലും ഇന്തോനേഷ്യയിലെ ജക്കാർത്തയിലും വ്യത്യസ്ത കാലങ്ങളിലായി ഉയർന്നുവന്ന പള്ളികൾ ആകാശത്തിൽ ഏകതയെയാണ് പ്രതിനിധീകരിക്കുന്നത്. ശീറാസിലെ പള്ളി കണ്ടാലും ഡമസ്കസിലെ സാധനാമഠങ്ങൾ കണ്ടാലും ഒരേ വികാരമാണ് ദ്രഷ്ടാവിൽ തരളിതമാകുന്നത്. ആഗ്രയിലെ താജ്മഹലിലും കൊർദോവയിലെ വലിയ പള്ളിയിലും അതേ സാന്നിധ്യം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. സത്യത്തിൽ ഇസ്ലാമിക വാസ്തുശിൽപിക്ക് ചോദനമാകുന്ന ദർശനത്തിന്റെ ഏകത്വമാണിവിടെ ഇസ്ലാമിന്റെ തനിമയാർന്ന ശൈലികൾ അംഗീകരിക്കപ്പെടുന്നതിന്റെ എളിയോദാഹരണം.
ചുരുക്കത്തിൽ, സാംസ്കാരികതലങ്ങളിൽ നിന്ന് തുടങ്ങി ദൈവത്തിലേക്ക് വഴി നടത്തുന്ന ഒരുത്തമ രൂപമാണ് ഇസ്ലാമിക കല (ഠ.ആ. കൃംശിഴഠവള രീി്ശയൗശ്ി ീള കഹെമാ). ബേഗോവിച്ചിന്റെ ഭാഷയിൽ ആന്തരിക ലോകത്തിന്റെ യാഥാർഥ്യമാണ്, ബാഹ്യലോകത്തിന്റെ വസ്തുതകളല്ല കല. അതിനാലാണ് കപട കലയും യഥാർഥ കലയും തമ്മിലുള്ള വേർതിരിവ് നമുക്ക് ഗ്രഹിച്ചെടുക്കാൻ കഴിയുന്നത് (ഇസ്ലാം രാജമാർഗം)
ഡോളര്‍
രൂപയുടെ മൂല്യം മൂക്കുകുത്തി വീഴുകയാണ്. യൂറോപ്യന്‍ രാജ്യങ്ങളുടെ കടപ്രതിസന്ധി അന്താരാഷ്ട്ര സാമ്പത്തിക രംഗത്തുണ്ടാക്കുന്ന അനിശ്ചിതത്ത്വമാണ് രൂപയുടെ വിലയെ തലകുത്തി വീഴ്ത്തുന്നത്. ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. 52.50 രൂപയാണ് രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ വില.
ഈ വര്‍ഷം ജൂലായില്‍ രൂപ മികച്ച നിലയിലായിരുന്നു. അന്ന് രൂപ ഡോളറിനോടുള്ള താരതമ്യത്തില്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പിന്നീട് മൂല്യം 16.5 ശതമാനം ഇടിയുകയായിരുന്നു. യൂറോക്കെതിരെ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതുമൂലമാണ് രൂപയുടെ വിപണിമൂല്യത്തില്‍ തകര്‍ച്ചയുണ്ടാകുന്നത്. എണ്ണ ഇറക്കുമതി മേഖലയിലും ഡോളറിന് ഡിമാന്‍ഡ് വര്‍ധിച്ചു. ഇത് വീണ്ടും ഇന്ത്യന്‍ ഇന്ധനവിപണിയെ പ്രതികൂലമായി ബാധിക്കുമോ എന്നും ആശങ്കയുണരുന്നുണ്ട്.
രൂപയുടെ മൂല്യത്തകര്‍ച്ച കേന്ദ്രത്തിനു കനത്ത വെല്ലുവിളിയാവും. ഡിസംബറിലെ പണപ്പെരുപ്പം 8.2 ശതമാനം കരുതിയിരുന്നത് 8.5 ശതമാനമായി ഉയര്‍ന്നേക്കുമെന്നാണ് ഇപ്പോഴത്തെ ആശങ്ക. കഴിഞ്ഞ ഡിസംബര്‍ മാസം തൊട്ടിങ്ങോട്ട് പണപ്പെരുപ്പം ഒമ്പത് ശതമാനത്തിന് മുകളിലാണ്. ഇതു നേരിടാനുള്ള റിസര്‍വ് ബാങ്ക് നടപടികള്‍ ഫലം കണ്ടിട്ടില്ല.
ഈ വര്‍ഷം ജൂലായില്‍ രൂപ മികച്ച നിലയിലായിരുന്നു. അന്ന് രൂപ ഡോളറിനോടുള്ള താരതമ്യത്തില്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പിന്നീട് മൂല്യം 16.5 ശതമാനം ഇടിയുകയായിരുന്നു. യൂറോക്കെതിരെ ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതുമൂലമാണ് രൂപയുടെ വിപണിമൂല്യത്തില്‍ തകര്‍ച്ചയുണ്ടാകുന്നത്. എണ്ണ ഇറക്കുമതി മേഖലയിലും ഡോളറിന് ഡിമാന്‍ഡ് വര്‍ധിച്ചു. ഇത് വീണ്ടും ഇന്ത്യന്‍ ഇന്ധനവിപണിയെ പ്രതികൂലമായി ബാധിക്കുമോ എന്നും ആശങ്കയുണരുന്നുണ്ട്.
രൂപയുടെ മൂല്യത്തകര്‍ച്ച കേന്ദ്രത്തിനു കനത്ത വെല്ലുവിളിയാവും. ഡിസംബറിലെ പണപ്പെരുപ്പം 8.2 ശതമാനം കരുതിയിരുന്നത് 8.5 ശതമാനമായി ഉയര്‍ന്നേക്കുമെന്നാണ് ഇപ്പോഴത്തെ ആശങ്ക. കഴിഞ്ഞ ഡിസംബര്‍ മാസം തൊട്ടിങ്ങോട്ട് പണപ്പെരുപ്പം ഒമ്പത് ശതമാനത്തിന് മുകളിലാണ്. ഇതു നേരിടാനുള്ള റിസര്‍വ് ബാങ്ക് നടപടികള്‍ ഫലം കണ്ടിട്ടില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)